ഒന്നരയോടെയാണ് അരുൺ യാത്ര തുടർന്നത്. ഇതിനിടെ വഴുക്കുംപാറയിൽ നിന്ന അൽപം മുന്നോട്ടു നീങ്ങി കാർ തകരാറിലായി സഹായമഭ്യർത്ഥിക്കാനെന്ന മട്ടിൽ നിന്നിരുന്ന സംഘത്തിലെ രണ്ടുപേർ അരുണിന്റെ കാറിന് കൈ കാണിച്ചു. കാർ നിർത്തിയപ്പോൾ ഇവർക്കൊപ്പം മറ്റു രണ്ടുപേർകൂടി കാറിൽ കയറി. പോലീസുകാർ എന്ന വ്യാജേന അരുണിനെ ഇവർ ചോദ്യം ചെയ്യാനും മർദ്ദിക്കാനും തുടങ്ങി. പാലക്കാട് എസ്പി ഓഫീസിലേക്ക് എന്നു പറഞ്ഞ് കൊഴിഞ്ഞാമ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇയാളെ മർദ്ദിച്ച് അവശനാക്കി കയ്യിലുണ്ടായിരുന്ന 4,40,000 രൂപ കൈക്കലാക്കി. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് വിളിപ്പിച്ച് 10 ലക്ഷം രൂപ തന്നില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷിപ്പെടുത്തി. രാത്രി തന്നെ സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുമായി പിറ്റേ ദിവസം രാവിലെ 6 മണിയോടെ വീട്ടുകാർ എത്തിയപ്പോഴാണ് ഗോപാലപുരത്തുവെച്ച് അരുണിനെ വിട്ടു നൽകിയത്. അന്വേഷണത്തിനായി പാലക്കാട് എസ്പി വിശ്വനാഥ് ഐപിഎസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ചിറ്റൂർ എഎസ്പി പദംസിംഗ് ഐപിഎസിന്റെ നേതൃത്വത്തിൽ ചിറ്റൂർ സിഐ ശശിധരൻ, ഇപ്പോൾ കൊഴിഞ്ഞാമ്പാറ എസ്‌ഐ ആയ ജയപ്രസാദ്, എഎസ്‌ഐ അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, അനീഷ്, മണികണ്ഠൻ, സിപിഒമാരായ രാമസ്വാമി അനൂപ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 2018 മെയ് മാസത്തിൽ കേസിലെ രണ്ട് പ്രതികൾ കീഴടങ്ങിയിരുന്നു. ഒന്നര മാസം മുമ്പ് രണ്ട് പ്രതികൾ കൂടി പിടിയിലായി. ഇവരെല്ലാം തമിഴ്‌നാട് സ്വദേശികളായിരുന്നു. കോയമ്പത്തൂരിലെ ഒറ്റക്കാൽ മണ്ഡപം പ്രീമിയർ നഗറിലെ വാടക വീട്ടിൽ നിന്നാണ് ഹക്കിമിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്തു കേസിലും വടക്കുഞ്ചേരിയിൽ ഒരു വധശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിലെ 5 പ്രതികൾ ഇതുവരെ പോലീസ് പിടിയിലായി. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments