പട്ടിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് റവന്യൂ മന്ത്രി കെ. രാജൻ സംസാരിക്കുന്നു
പട്ടിക്കാട്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ട്രോമാകെയർ സെന്റർ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രത്തിൽ 1 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയിൽ ആലത്തൂരിനും തൃശൂരിനുമിടയിൽ സർക്കാരിന്റെ ആദ്യത്തെ ട്രോമാകെയർ സെന്റർ സംവിധാനമുള്ള ആുപത്രിയായി പട്ടിക്കാട് കുടുംബാരോഗ്യകേന്ദ്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനകം തന്നെ നിർമ്മാണം പൂർത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം പാണഞ്ചേരിയുടെ കായിക പുരോഗതി ലക്ഷ്യമാക്കി പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളനിന് പിന്നിലുള്ള ഗ്രൗണ്ട് 3 കോടി രൂപ ചെലവിൽ ആധുനിക സ്റ്റേഡിയമാക്കി പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഡിസംബർ ആദ്യവാരത്തിൽ തുടക്കമാകുമെന്നും 2022ൽ തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പുമന്ത്രി വീണ ജോർജ് ആശുപത്രികെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിണ്ട് സാവിത്രി സദാനാനദൻ, ജില്ല പഞ്ചായത്തംഗം കെ.വി സജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, വാർഡ് മെമ്പർ ഷൈലജ വിജയകുമാർ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ മാത്യു നൈനാൻ, എം ബാലകൃഷ്ണൻ, സിപിഐ അസി. ലോക്കൽ സെക്രട്ടറി ജിനീഷ് പീച്ചി, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജിനി, പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം എക്‌സ്.എഞ്ചിനീയർ പി.വി ബിജി തുടങ്ങിയവർ പങ്കെടുത്തു.
0 Comments