മോഹൻപിള്ള, അദ്ദേഹത്തിന്റെ മകൻ, മരുമകൻ, വാർഡ്‌മെമ്പർ ഷൈജു കുരിയൻ, കെ.വി ബിനു എന്നിവർ പീച്ചി പോലീസ് സ്റ്റേഷനിൽ
മറവിരോഗം ഉള്ളതിനാൽ അദ്ദേഹത്തിന് വഴി തെറ്റിയതാകാം എന്ന് കരുതുന്നു. ഇന്നലെ രാത്രി ഏഴരയോടെ വിലങ്ങന്നൂരിൽ എസ്എൻഡിപിക്കു സമീപമുള്ള ബസ് സ്റ്റോപ്പിൽ അപരിചിതനായ വയോധികനെ കണ്ട കാര്യം നാട്ടുകാർ വാർഡുമെമ്പർ ഷൈജു കുരിയനെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഷൈജുവും ബിനുവും ചേർന്ന് ഇദ്ദേഹത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ഒന്നര മാസം മുമ്പ് പഴനിയിൽ വെച്ചു കാണാതായ മോഹനൻപിള്ളയാണ് ആൾ എന്ന കാര്യം മനസ്സിലായത്. ഉടൻ തന്നെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. അഞ്ചാലുംമൂട് പോലീസിന്റെ നിർദ്ദേശപ്രകാരം മോഹനൻപിള്ളയെ പീച്ചി സ്റ്റേഷനിൽ എത്തിച്ചു. കൊല്ലത്തുനിന്നും ഇന്നു പുലർച്ചെ 4 മണിയോടെ മോഹനൻ പിള്ളയുടെ ബന്ധുക്കൾ എത്തിച്ചേരുന്നതു വരെ ഷൈജുകുരിയനും ബിനുവും പൊലീസ് സ്റ്റേഷനിൽ മോഹനൻ പിള്ളയ്ക്ക് തുണയായി ഒപ്പം ഉണ്ടായിരുന്നു. ഒടുവിൽ ബന്ധുക്കളെത്തി പോലീസിന്റെ സാന്നിധ്യത്തിൽ മോഹനൻ പിള്ളയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ കാണാതാവുകയോ വീടുവിട്ട് ഇറങ്ങുപ്പോവുകയോ ചെയ്ത് വിലങ്ങന്നൂരിൽ എത്തിയ നാലു പേരെയാണ് വീട്ടിൽ തിരികെ എത്തിക്കാൻ ഷൈജുകുരിയന് കഴിഞ്ഞിട്ടുള്ളത്.
0 Comments