എന്നാൽ അടിപ്പാതയുടെ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള പണികൾ നടത്താനുണ്ട്. പ്രധാന പാതയിൽ കോൺക്രീറ്റ് ഭിത്തികൾക്കുള്ളിൽ മണ്ണിട്ട് ഉറപ്പിക്കുന്ന പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം തുരങ്കത്തിൽ നിന്ന് പാലക്കാടു ഭാഗത്തേക്കുള്ള പാത നിർദ്ദിഷ്ട വീതിയിൽ അല്ല നിലവിൽ നിർമ്മിച്ചിട്ടുള്ളത്. മുന്ന് വരിയായി തുടങ്ങുന്ന പാത പിന്നീട് രണ്ടുവരിയായി മാറുകയാണ്. ഇരുമ്പുപാലം ഭാഗത്ത് സർവ്വീസ് റോഡിന്റെ പണികൾ പൂർത്തീകരിച്ചെങ്കിലേ മൂന്ന് വരി പാത നിർമ്മിക്കാൻ കഴിയൂ. ഇവിടെ സർവ്വീസ് റോഡ് നിർമ്മിക്കാൻ വേണ്ട സ്ഥലം പോലും ലഭ്യമാക്കിയിട്ടില്ല. മിക്കയിടത്തും സർവ്വീസ് റോഡുകളുടെ പണികളും പാതി വഴിയിലാണ്. വാണിയമ്പാറ സെന്ററിലും, മേലേചുങ്കത്തും, പട്ടിക്കാട് തമ്പുരാട്ടിപ്പടിയിലും പാറ പൊട്ടിച്ചു നീക്കുന്ന പണികൾ നടക്കുന്നതേയുള്ളു. ഇത് പൂർത്തിയായാൽ മാത്രമേ സർവ്വീസ് റോഡിന്റെ പണികൾ ആരംഭിക്കാൻ കഴിയൂ. തുരങ്കത്തിനകത്ത് ടിപ്പർ ലോറി ഇടിച്ച് തകർന്നു പോയ നൂറ് മീറ്ററോളം ഭാഗത്തെ എൽഇഡി ലൈറ്റുകളും സെൻസറുകളും ക്യാമറകളും ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. ജനുവരി 20ന് ആയിരുന്നു അപകടം സംഭവിച്ചത്. ഒരു കിലോമീറ്റർ ദൂരം വരുന്ന പട്ടിക്കാട് മേൽപ്പാത ഇതുവരെയും സഞ്ചാരയോഗ്യമാക്കിയിട്ടില്ല. തൃശൂരിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള നൂറ് കണക്കിന് വാഹനങ്ങൾ ഇപ്പോഴും പട്ടിക്കാട് സർവ്വീസ് റോസുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത് പട്ടിക്കാട് ടൗണിൽ ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ഇത്രയും പണികൾ പൂർത്തീകരിക്കാനിരിക്കെ 90 ശതമാനമെന്ന സാങ്കേതികത്വം ഉയർത്തി ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം ജനവഞ്ചനയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെങ്കിലും പൂർത്തീകരിച്ച് ഗതാഗതക്കുരുക്കും യാത്രാ ക്ലേശവും പരിഹരിക്കാതെ ടോൾ പിരിവിന് സർക്കാർ അനുമതി നൽകരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം.
0 Comments