ജില്ലയിൽ പരിശോധന കർശനമാക്കി സിവിൽ സപ്ലൈസ്


തൃശൂർ. ഓണത്തിനോടനുബന്ധിച്ച് ജില്ലയിൽ  പരിശോധന കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻകടകൾ, പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതും അവശ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതുമായ കടകൾക്കെതിരെ കർശന നടപടിയെടുക്കും. ജില്ലയിൽ കഴിഞ്ഞ ദിവസം കുന്നംകുളം, ചാവക്കാട്, തൃശൂർ താലൂക്കുകളിലായി 24 കടകളിൽ  പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത രണ്ട്  കടകൾക്ക് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 3 മുതൽ 11 വരെ ജില്ലയിൽ സജീവമായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളേജി, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ടി എസ് ഒമാരായ ബാബുപോൾ തട്ടിൽ, സൈമൺ ജോസ്, ഷഹീർ റേഷനിങ് ഇൻസ്‌പെക്ടർമാരായ ലിനി, ശ്രീജിത്ത്, ശ്രീകുമാർ, സ്വപ്ന, ബാബു, ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



Post a Comment

0 Comments